Sunday, May 9, 2010

ലങ്കാവിയിലൂടെ ഒരു യാത്ര

12 comments
                                                              ഭാഗം 2


                                                    (ഒന്നാം ഭാഗം ഇവിടെ)

പിറ്റേന്ന് അതിരാവില സൂര്യോദയം കാണുന്നതിനായി,തയ്യാറായി.(ബാല്‍ക്കണിയിലേക്ക് ഇറങ്ങി നിന്നതാണീ തയ്യാറെ ടുപ്പെന്നുദ്ദേശിച്ചത്).സൂര്യന്‍ പതുക്കെ ഉദിച്ച് വരുന്നത് മനോഹരമായ ഒരു കാഴ്ച തന്നെ.                                                        
                                                                                
                                                                                        

സൂര്യോദയം
 പ്രഭാത ഭക്ഷണം കഴിയുമ്പോഴേക്കും അഹമദ് വാഹനവുമായെത്തി.അദ്ദേഹം രാവിലെ തന്നെ ധൃതിയിലാണു.കാണേണ്ട കാഴ്ചകള്‍ അനവധിയുണ്ടെന്നും,സമയം വളരെ പരിമിതമാണെന്നും ആള്‍ സൂചിപ്പിച്ചു. ആദ്യം,ലങ്കാവി അണ്ടര്‍ വാട്ടര്‍ വേള്‍ഡിലേക്കാണു പോയത്.വിവിധ മത്സ്യങ്ങളെയും,മറ്റ് സമുദ്ര ജീവികളേയും ഇവിടെ പരിപാലിച്ച് പോരുന്നു.ശുദ്ധജല മത്സ്യങ്ങളാണു ആദ്യം.ഇപ്പോള്‍,നമ്മുടെ നട്ടില്‍ ഭാഗ്യസൂചകമായി കണക്കാക്കാപ്പെടുന്ന അരോനാ എന്ന മത്സ്യം,ഇവിടെ ധാരാളം ഉണ്ട്.ജെല്ലി ഫിഷ്,സീ ഹോഴ്സ് പെന്‍ഗ്വിനുകള്‍അങ്ങനെ,അങ്ങനെ നിരവധി ഇനങ്ങള്‍.നല്ല ഒരു സൂവനീര്‍ ഷോപ്പും ഇവിടെ ഉണ്ട്.ഒരു വശം ഡ്യൂട്ടി ഫ്രീ ഷോപ്പും.


അണ്ടര്‍ വാട്ടര്‍ വേള്‍ഡ്
അവിടത്തെ കാഴ്ചകള്‍ക്കു ശേഷം,ഓറിയന്റല്‍ വില്ലേജ് കാണുവാന്‍ പുറപ്പെട്ടു.ചെറിയ മുക്കുവ ഗ്രാമങ്ങളിലൂടെയാണു റോഡ് കടന്നു പോകുന്നത്.നിരനിരയായിട്ടിരിക്കുന്ന ഫിഷിങ്ങ് ബോട്ടുകള്‍.കുറച്ച് കഴിഞപ്പോള്‍ യാത്ര മലമ്പ്രദേശത്തു കൂടിയായി.ഇരുവശത്തും നമ്മുടെ നേര്യമംഗലം പ്രദേശത്തെ അനുസ്മരിപ്പിക്കുന്ന മലനിരകള്‍.സമാന ഭൂപ്രകൃതിയും.അന്തരീക്ഷ താപനില മാത്രം കൂടുതലാണു.ജനുവരി അവസാനം,ഏകദേശം 38 ഡിഗ്രീ സെന്റിഗ്രേഡ്.
ലങ്കാവിയിലെ തനത് ഗ്രാമീണകാഴ്ചകള്‍ കാണാനാകും എന്ന പ്രതീക്ഷയിലാണു ഓറിയന്റല്‍ വില്ലേജിലെത്തിയത്.

 യുനെസ്കൊ ലങ്കാവിയെ  ജിയൊ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണു.മറൈന്‍ ജിയോ പാര്‍ക്കിന്റെ സ്റ്റാളിനകത്ത് 55 കോടിയും 100 കോടിയും വര്‍ഷങ്ങള്‍ പഴക്കം തിട്ടപ്പെടുത്തിയിട്ടുള്ള സാന്‍ഡ് സ്റ്റോണുകള്‍ കാണാനാകും. ,സൂവനീര്‍ ഷോപ്പുകള്‍ ആണു അവിടെ പ്രധാനമായും ഉണ്ടായിരുന്നത്.ഭക്ഷണശാലകളും,യഥേഷ്ഠം ഉണ്ട്.ഒരു ചെറിയ തടാകത്തിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന തൂക്ക് പാലം കടന്നു വേണം,അവിടെ എത്തിച്ചേരുവാന്‍.

ഓറിയന്റല്‍ വില്ലേജ്


ലങ്കാവിയിലെ പ്രധാന ആകര്‍ഷണമായ കേബിള്‍കാറില്‍,ഗനംഗ് മാറ്റ്സിന്‍സാന്‍ പര്‍വ്വതത്തിലേക്കുള്ള യാത്ര,  ഇവിടെ നിന്നുമാണു  തുടങ്ങുന്നത്.ഏകദേശം 2275 അടി ഉയരത്തിലേക്കാണു കേബിള്‍കാര്‍ സഞ്ചാരികളെ എത്തിക്കുന്നത്.താഴേക്കു വരുന്ന കാര്‍,നമ്മള്‍ കയറേണ്ട സ്റ്റേഷനില്‍ പൂര്‍ണ്ണമായും നിര്‍ത്താത്തതിനാല്‍,പതുക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കാറിലേക്കു വേണം കയറുവാന്‍.


കേബിള്‍കാര്‍ സ്റ്റേഷന്‍

ഉരുക്ക് വടങ്ങളില്‍ തൂക്കിയിട്ടിരിക്കുന്ന ചെറുകാറിലെ സവാരി ,ആദ്യം അല്പം ഭീതി ഉളവാക്കും.പക്ഷെ,ഇരുവശങ്ങളിലേയും,വര്‍ണ്ണനാതീതമായ കാഴ്ചകള്‍ കണ്ടു തുടങ്ങുമ്പോള്‍ ഭയമെല്ലാം പമ്പ കടക്കും.താഴെ, മനോഹരമായ ആന്‍ഡമാന്‍ കടലും,കുതിച്ചു പായുന്ന സ്പീഡ് ബോട്ടുകളുമെല്ലാം,ചിതറി കിടക്കുന്ന ദ്വീപസമൂഹങ്ങളും എല്ലാം കാണാം.

ഈ മലനിരകളുടെ മുകളിലാണു,രണ്ട് പര്‍വ്വതാഗ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശ പാലം.400 അടി നീളത്തില്‍,മഴവില്ലിന്റെ ആകൃതിയിലുള്ള ഈ പാലം ഒരു എഞ്ജിനീയറിംഗ് വിസ്മയമാണു.തൊട്ടു താഴെയുള്ള വലിയ‍പാറയില്‍ കുത്തി നിര്‍ത്തിയിരിക്കുന്ന ഒരു ഉരുക്കു തൂണില്‍(വെര്‍ടിക്കല്‍ കാന്റിലിവര്‍) ഘടിപ്പിച്ചിരിക്കുന്ന 10 കേബിളുകളില്‍ തൂക്കിയിട്ടിരിക്കുകയാണീ ആകാശവിസ്മയം.












ആറടിവീതിയുള്ളഈപാലത്തിലൂടെ,2275അടിഉയരത്തില് ‍ഇരുവശത്തുമുള്ളകാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരം തികച്ചും അവിസ്മരണീയമായ ഒരു  അനുഭവമാണു.സുരക്ഷക്കായി,വശങ്ങളില്‍ കൈവരികളുണ്ടെങ്കിലും,ചെറിയ ചാഞ്ചാട്ടം നമ്മളില്‍ തെല്ല് ഭീതിയുണര്‍ത്തും.എറ്റവും മുകളില്‍ ഭക്ഷണശാലയുമുണ്ട്.ഞങ്ങള്‍ എത്തിച്ചേര്‍ന്ന സമയത്ത് തമിഴ് നാട്ടുകാരായ ഒട്ടനവധി സഞ്ചാരികളെ കാണുവാന്‍ സാധിച്ചു.
തിരികെ ബേയ്സ് സ്റ്റേഷനിലെത്തി,യാത്ര തുടങ്ങി.റ്റാന്‍ ജങ് റൊ എന്ന ബീച്ചിനോടു ചേര്‍ന്നുള്ള


 ചെറിയമലയറെസ്റ്റാറണ്ടില്‍നിന്നും,തനതു മലയശൈലിയിലുള്ള ഭക്ഷണത്തിനുശേഷം,
കണ്ടല്‍കാടുകള്‍ കാണുന്നതിനായി  ബോട്ടില്‍ പുറപ്പെട്ടു.നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ കാടുകള്‍,ലങ്കാവിയെ സുനാമിയില്‍ രക്ഷിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.ഇതിനോടനുബന്ധിച്ചു ഈഗിള്‍ഫീദിങ് എന്ന ഒരു പരിപാടിയുമുണ്ട്.വെള്ളത്തില്‍ എറിയപ്പെടുന്ന ഇറച്ചികഷണങ്ങള്‍ കാട്ടില്‍ നിന്നും പറന്നെത്തൂന്ന കഴുകന്മാര്‍ കൊത്തിയെടുക്കുന്ന കാഴ്ച ആണു ഇത്.
(മാന്‍ ഗ്രോവ്/കണ്ടല്‍ കാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരണത്തിനും,ചിത്രങ്ങള്‍ക്കും ...ദാ ഇവിടെ)
ഇതിനകത്ത്  ഒരു ഫിഷ് ഫാം ഉണ്ട്.സ്റ്റിങ് റേ(തിരണ്ടി) തുടങ്ങി അനേകം മത്സ്യങ്ങളെ അടുത്ത് കാണുവാനും,തീറ്റ നല്‍കുവാനുമുള്ള സൌകര്യം ഇവിടെ ഉണ്ട്.തിരികെയെത്തി യാത്ര തുടര്‍ന്നു.ലങ്കാവിയിലെ പ്രധാന പട്ടണമായ കുവ ആണു അടുത്ത ലക് ഷ്യം.പോകുന്ന വഴിയിലെല്ലാം നല്ല തേക്കിന്‍ തോട്ടങ്ങള്‍ കാണാം.അതിടൊപ്പം മലയ ഗ്രാമങ്ങളും പള്ളികളും,അമ്പലങ്ങളും എല്ലാം ഉണ്ട്.ചെറിയ ഭക്ഷണ ശാലകള്‍എല്ലായിടത്തും ഉണ്ട്.
കുവയിലെ പ്രധാന ആകര്‍ഷണം 12ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈഗിള്‍ സ്ക്വയര്‍ ആണ്.൪൦ അടി ഉയരമുള്ള ഒരു കഴുകന്‍റെ  പ്രതിമ ഇവിടെ സ്ഥാപിചിരിക്കുന്നു.








കടല്‍ മാര്‍ഗ്ഗം ലങ്ഗ്കാവിയിലേക്ക് വരുന്നവരുടെ എന്‍ട്രി പോയന്‍റ് ആണ് ഇവിടം.അതിനായുള്ള ജെട്ടി പോയന്‍റ് ഇവിടെ നിന്നാല്‍ കാണാനാവും.അതിനോട് കൂടി,ഡ്യൂട്ടി ഫ്രീ മോളും ,സൂവനീര്‍ ഷോപ്പും എല്ലാം ഉണ്ട്.ഏറ്റവുമധികം സഞ്ചാരികളെ കാണുവാന്‍ സാധിക്കുന്ന ഒരു പ്രദേശം കൂടിയാണിവിടം.സഞ്ചാരികളെല്ലാം ഫോട്ടോ സെഷനു വേണ്ടി തിരക്ക് കൂട്ടുന്നു.
സായാന്ഹമായിരിക്കുന്നു.ഇനി ബീച്ചില്‍ ഒരു കുളി ആണ് അജണ്ടയിലുള്ളത്.


അതിനായി ഹോട്ടലിനു സമീപത്തുള്ള ബീച്ചിലെത്തി.പകല്‍ മുഴുവന്‍ അലഞ്ഞതിന്റെ ക്ഷീണം നല്ല ഒരു കുളിയില്‍ അലിഞ്ഞു പോയി.ശാന്തമായ തിരകളുള്ള,ആഴമില്ലാത്ത കടലിലെ കുളി വളരെ സുരക്ഷിതവുമാണ്.സമയം രാത്രി എട്ടു മണി ആയപ്പോള്‍ മാത്രമാണ് മെല്ലെ ഇരുട്ട് പരക്കുവാന്‍ തുടങ്ങുന്നത്. 




ബീച്ചിനു തൊട്ടടുത്തുള്ള മലയന്‍ റെസ്റ്റാറന്റില്‍ നിന്നും നല്ല ഒരു ഭകഷണം കഴിഞ്ഞു,അത്യാവശ്യ ഷോപ്പിങ്ങിനായി എല്ലാവരും പുറപ്പെട്ടു.നാളെ രാവിലെ ലന്ങ്കാവിയോട് വിട പറയണം.തിരികെ ഹോട്ടലില്‍ എത്തിചേര്‍ന്നപ്പോള്‍ സമയം വളരെ വൈകിയിരുന്നു.