Saturday, January 2, 2010

ഇടുക്കി ജില്ല-വണ്ടിപ്പെരിയര്‍-ഗവി

അവസാനിക്കാത്ത കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ -ഗവി മേഖലയിലേക്ക് ആയിരുന്നു ഇത്തവണത്തെ യാത്ര.സഞ്ചാര തത്പരരായ രണ്ടു സ്നേഹിതരും കൂടെയുണ്ടായിരുന്നു ഈ യാത്രയില്‍.

 കഴിഞ്ഞ കുറെ നാളുകളായി ഗവി ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ട്.യാത്ര എന്ന് കേള്‍ക്കുന്ന മാത്രയില്‍, ബാഗുമായി വരുന്ന രണ്ടു സ്നേഹിതരോടോപ്പമാണ്  സഞ്ചാരം. അവസാനം, ഒരുതിങ്കളാഴ്ച വെളുപ്പിന് പോകാം എന്ന് തീരുമാനിച്ചു. എന്നാല്‍, പരിപാടി ,നേരത്തെയാക്കി എന്ന് മനസ്സിലായത്‌ ,ഞായറാഴ്ച ഉച്ചക്ക് ശേഷം സ്നേഹിതന്റെ   വാഹനം എന്റെ വീട്ടുമുറ്റത്ത്‌ എത്തിയപ്പോള്‍ മാത്രമാണ്.വേഗം തന്നെ പാക്കിംഗ് എല്ലാം പൂര്‍ത്തിയാക്കി, ബാഗുമെടുത്ത്‌ വാഹനത്തില്‍ കയറിയപ്പോഴും,, ഏതു വഴി പോകണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു
.
തൊടുപുഴ ,മൂലമറ്റം വഴി,  ഹെയര്‍ പിന്‍ വളവുകള്‍ കയറി വാഹനം  ഇടുക്കി റോഡിലൂടെ ഓടിക്കൊണ്ടിരുന്നു.തൊടുപുഴ- പുളിയന്മല സ്റ്റേറ്റ് ഹൈവേ ആണ് ഇത്.പോകുന്ന വഴിയില്‍ റോഡിനു നടുവില്‍ ,മല മുകളില്‍ ഉള്ള ഒരു കിണര്‍ ,കൌതുകകരമായ കാഴ്ചയാണ്. 12 ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി വേണം മുകളില്‍ എത്തുവാന്‍.അങ്ങിനെ, ഒരു വാച്ച് ടവര്‍ ഉള്ള   നാടുകാണി എന്ന സ്ഥലത്തെത്തി.നാടുകാണി സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.സുഖ ശീതളമായ കാലാവസ്ഥയാണ് അവിടെ.നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ബെര്‍ഗ് എന്ന റിസോര്‍ട്ടും ഉണ്ട് ഇവിടെ.തെളിഞ്ഞ കാലാവസ്ഥയില്‍ നാടുകാണി വ്യൂ ടവറില്‍  നിന്ന് നോക്കിയാല്‍ മുവാറ്റുപുഴ,എറണാകുളം ഭാഗങ്ങളൊക്കെ കാണാമത്രെ.നാടുകാണി ആയാല്‍ പിന്നെ ഏറെക്കുറെ നിരപ്പായ റോഡുകള്‍ ആണ്.

വീണ്ടും യാത്ര.ഒരുമയക്കത്തില്‍ നിന്നും ഉണര്‍ന്നത് വാഹനം നിന്നപ്പോള്‍  ആണ്.തൊട്ടു വലതു ഭാഗത്തായി ഹോട്ടല്‍ എവെറെസ്റ്റ്.നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ പേരുകേട്ട, ചെറുതോണിക്കടുത്തുള്ള ,  ചപ്പാത്തില്‍ ഉള്ള, ഒരു  ഹോട്ടല്‍ ആണ് എവെറെസ്റ്റ്.കുമളിയില്‍ എത്തുവാന്‍,വിശാലമായ  കെ കെ റോഡ്‌ ഉള്ളപ്പോള്‍ നിബിഡ  വനമായ കുളമാവ്,കുടയുരുട്ടി ,ചെറുതോണി    വഴി വന്നതിന്റെ ഉദ്ദേശം  ഇപ്പോള്‍  ആണ്    മനസ്സിലായതു.ജോസ് ചേട്ടന്റെ സ്പെഷ്യല്‍ ഐറ്റംസ് ആയ അപ്പവും, മുയല്‍ റോസ്റ്റും എത്തി.കൂടെ വറുത്തരച്ച നാടന്‍ കോഴിക്കറിയും ഇടിയിറച്ചിയും.ആനന്ദലബ്ധിക്കു ഇനി എന്ത് വേണം? .


ഇടുക്കി ആര്‍ച് ഡാം
      ഭക്ഷണം  കഴിഞ്ഞു  വീണ്ടും  കാറിലേക്ക് .മയക്കത്തില്‍ ആയിപ്പോയത് കൊണ്ട് കുളമാവ് ഡാമിന്റെയും,വഴിയില്‍ മീന്മുട്ടിയില്‍ കണ്ട കാട്ടാനകളുടെയും ഫോട്ടോസ് എടുക്കാന്‍ പറ്റിയില്ല.അല്ലെങ്കിലും ഡാമിന്റെ ഫോട്ടോയൊക്കെ എടുക്കുന്നത് പുലിവാല്‍ആകും.   ഹോട്ടലിന്റെ  പിന്‍ഭാഗത്താണ്  ഇടുക്കി  ആര്‍ച്  ഡാം .അതിന്റെ വിശാലമായ കാഴ്ച ഇവിടെ നിന്നും ലഭിക്കും.
ആര്‍ച് ഡാമിന്റെ നടു ഭാഗത്ത്‌ മാത്രം പായല്‍ ഇല്ല.രണ്ടു വശങ്ങളിലും  പായല്‍ കാണാം.എന്താണ് കാര്യം എന്നു  മനസ്സിലായോ?ആലോചിച്ചു നോക്കു.
യാത്ര ,കട്ടപ്പന,പുളിയന്മല,വിമാനത്താവളം വരാന്‍ പോകുന്ന അണക്കര എന്നീ സ്ഥലങ്ങള്‍ പിന്നിട്ടു കുമളിയില്‍ എത്തി.കുമളിയില്‍, സ്ഥിരതാവളം ഹോട്ടല്‍ കുമളി  ഗേറ്റ് ആണ്.നല്ല താമസ, ഭക്ഷണ സൌകര്യങ്ങള്‍ ഉള്ള, ഒന്നാന്തരമൊരു 2 സ്റ്റാര്‍ ഹോട്ടല്‍ ആണ് ഹോട്ടല്‍ കുമളി ഗേറ്റ്.  കുമളിതണുപ്പില്‍ പുതച്ചു നില്‍ക്കുകയാണ്.മാനേജര്‍ സാബു, സ്ഥിരം മുറി തുറന്നു തന്നു.ഈ തണുപ്പിലേക്ക് ഇനി ഞങ്ങളും.!!



കുമളി ഗേറ്റ് ഹോട്ടല്‍
   പിറ്റേന്ന് അതി രാവിലെ പ്രഭാത സവാരിക്കായി ഇറങ്ങി.തേക്കടി തടാകത്തിലെക്കുള്ള ചെക്ക്‌ പോസ്റ്റ്‌ വരെ നടന്നു.നല്ല  കാലാവസ്ഥയില്‍ ,റോഡില്‍ നിറയെ പ്രഭാത സവാരിക്കാര്‍.തിരികെ ഹോട്ടലില്‍ എത്തി,ഗവി യാത്രയെക്കുറിച്ചുള്ള പദ്ധതി തയ്യാര്‍  ആണ് .മാനേജര്‍ സാബു പ്രോഗ്രാം തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.

ഹോട്ടലില്‍ നിന്നും,പ്രഭാത ഭക്ഷണത്തിന് ശേഷം പുറപ്പെട്ടു.കുമളി പട്ടണത്തില്‍ ‍നല്ല തിരക്ക്. തേക്കടി ദുരന്തത്തിന് ശേഷവും സഞ്ചാരികളുടെ വരവിനു കുറവൊന്നുമില്ല.സുഗന്ധ വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടകളിലെല്ലാം രാവിലെ മുതല്‍ തന്നെ തിരക്ക് തുടങ്ങിയിരിക്കുന്നു.മുന്നാര്‍ റോഡില്‍ ഉള്ള ,ആന സഫാരി ഇപ്പോള്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്നു
കുമളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ റോഡിലൂടെ(കെ കെ റോഡ്‌) ഏകദേശം 12 കി മി പോയാല്‍ കക്കികവല എന്ന  സ്ഥലമായി.അവിടെ വനം വകുപ്പിന്റെ എക്കോ  ടൂറിസം പദ്ധതിയെ പറ്റിയുള്ള ഒരു ബോര്‍ഡ്‌ ഉണ്ട്.അവിടെ നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞാല്‍ വള്ളക്കടവ് റോഡ്‌ ആയി.ആ റോഡിലൂടെ 27  കി മി ദൂരം ആണ് ഗവിക്കുള്ളത്.കുമളിയില്‍ നിന്നും ഏകദേശം 40  കിലോ മീറ്റര്‍ ദൂരം.സ്വകാര്യ വാഹനങ്ങള്‍ക്ക് വനം വകുപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ വള്ളക്കടവില്‍ നിന്നും ഗവിയിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ.സാബു വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു അനുമതി വാങ്ങിയിരുന്നു..

.  ഗവി റോഡിന്‍റെ ആരംഭ ഭാഗത്ത്‌ നിറയെ തേയില തോട്ടങ്ങള്‍ ആണ്.ഗത കാല സ്മരണകളും പേറി നില്ക്കുന്ന വയസ്സന്‍ തോട്ടങ്ങള്‍.ഇന്നു  അവയുടെ പ്രവര്‍ത്തനം എല്ലാം  അവതാളത്തില്‍ ആണ്. ഒരു കി മി പോയാല്‍ ,പഴയ ബ്രിട്ടീഷ്‌ ഭരണ കാലത്തെ, വണ്ടിപ്പെരിയാര്‍ ക്ലബ്‌ കാണാം.പ്രതാപത്തിന്റെയും,പ്രതാപികളുടെയും ഈറ്റില്ലമായിരുന്ന ഇവിടം ഇന്ന് ഏറെക്കുറെ നിര്‍ജ്ജീവമാണ്.ക്ലബ്‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.


വണ്ടിപ്പെരിയാര്‍ ക്ലബ്‌
ക്ലബ്ബിന്റെ അകത്തു കയറുവാന്‍ സാധിക്കാത്തതുകൊണ്ട് ഫെന്‍സിംഗ് പോസ്റ്റുകളും ഫോട്ടോക്കുള്ളിലായിപ്പോയി.ആ പഴയ നിര്‍മ്മിതി ,അതിന്റെ ഗാംഭീര്യം ,വിളിച്ചോതിക്കൊണ്ടു നില നില്‍ക്കുന്നു.  

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളില്‍ കൂടിയാണ് ഇപ്പോള്‍ സഞ്ചാരം.വീതി തീരെ കുറഞ്ഞ വഴി ആണ്.കുറെ ദൂരം ചെന്നപ്പോള്‍ പെരിയാര്‍ കണ്ടു തുടങ്ങി..മുല്ലപ്പെരിയാറില്‍ നിന്നും തുടങ്ങി വള്ളക്കടവ്,വണ്ടിപ്പെരിയാര്‍ വഴി അന്ച്ചുരുളിയിലെത്തി ഇടുക്കി ജലസംഭരണിയില്‍ എത്തുന്ന സാക്ഷാല്‍ പെരിയാര്‍.തീരെ ചെറിയനദിയാണ്,പെരിയാറിവിടെഏതാനും ദൂരം ചെന്നപ്പോള്‍ റോഡരുകില്‍ ചെറിയ  വീടുകള്‍ കണ്ടു തുടങ്ങി.വള്ളക്കടവ് ആയിരിക്കുന്നു.
ശബരിമലയുടെ വലിയ സ്വാഗത കമാനം.വനം വകുപ്പിന്റെ ചെക്ക്‌ പോസ്റ്റ്‌ ഉണ്ടിവിടെ.അനുമതി വാങ്ങി വീണ്ടും പ്രയാണം തുടങ്ങി.സമയം ഏകദേശം 9 മണി ആയിരിക്കുന്നു.ചെക്ക്‌ പോസ്റ്റിലെ വനപാലകര്‍ വന്യ മൃഗങ്ങളെ കരുതി വേണം പോകാന്‍ എന്ന് പറഞ്ഞിരുന്നു.നിര്‍ബന്ധമായും ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചു വരണമെന്നും. താമസിയാതെ കാടിന്റെ സ്വഭാവം മാറി.ഇനിയും വെളിച്ചം വീഴാത്ത ഭാഗങ്ങള്‍.ദൂരെ ഒരു വളവില്‍ നാലഞ്ചു ആനകള്‍ ഉള്ള ഒരു കൂട്ടം താഴേക്കിറങ്ങുന്നു.വാഹനം അടുത്തെത്തി,ക്യാമറ എടുത്തപ്പോഴേക്കും അവ വനത്തിനുള്ളില്‍ മറഞ്ഞു കഴിഞ്ഞു.എല്ലാവരിലും ഒരു ഇച്ഹാ ഭംഗം.സാരമില്ല ഇനിയും കാണാമല്ലോ എന്ന വിചാരത്തില്‍ വാഹനം വീണ്ടും മുന്നോട്ടു.കുറെ ദൂരെയായി ഒരു മലയില്‍ കാട്ടുപോത്തുകള്‍ മേയുന്നു.ഇവിടെ കാടിന് വന്യതയാണ്‌  സ്ഥായിയായ ഭാവം.



വന്‍ വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ സ്വാഭാവിക വനം
      കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോള്‍ വനം വകുപ്പിന്റെ സെക്ഷന്‍  ഓഫീസ്.പെരിയാര്‍ ടൈഗര് റിസര്‍വിന് ‍കീഴില്ള്ളതാണ് ഇത്.ആനയും കാട്ടുപോത്തും ഉള്ളില്‍ കടക്കാതെ കെട്ടിടത്തിനു  ചുറ്റും കിടങ്ങുകള്‍ കുഴിച്ചിരിക്കുന്നു.ഒരു ചെറിയ സ്ലാബിലൂടെ യാണ് കയറ്റവും ഇറക്കവും എല്ലാം.വൈദ്യുതിയോ നല്ല വെള്ളമോ ഇല്ലാതെ കൊടും കാട്ടില്‍,വന്യ മൃഗങ്ങളുടെ   നടുവില്‍   ജീവിക്കുന്ന,കാട് സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍.!!



കാനന മധ്യത്തില്‍ ഉള്ള വനം വകുപ്പിന്റെ ഓഫീസ്
      സഞ്ചാരികളുമായി വരുന്നജീപ്പുകള്‍ എതിരെ  വരുന്നു. മേല്‍ മൂടിയെല്ലാം അഴിച്ചു മാറ്റി ,വളവുകളില്‍ ഹോറന്‍ മുഴക്കാതെ ,  ഒരു നിയന്ത്രണവുമില്ലാതെ, പാഞ്ഞു വരുന്ന ഇവ വന്യ മൃഗങ്ങളെക്കാള്‍ അപകടകാരികള്‍ തന്നെ.!!സഞ്ചാരികള്‍ക്ക് നിന്ന് കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഇവയില്‍ ഖടിപ്പിച്ച്ചിരിക്കുന്നു.
വലതു വശത്തായിഇടിഞ്ഞു പൊളിഞ്ഞ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങള്‍.നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാവാം.അവിടെയും ആനകളുടെ സാന്നിധ്യമുണ്ട് എന്ന് ഫോട്ടോയില്‍ കാണാം.



തകര്‍ന്ന ക്ഷേത്രഅവശിഷ്ട്ടങ്ങള്‍
   .    . . .  ഇപ്പോള്‍  കാടിന്റെ ഭാവം പെട്ടെന്ന് മാറിയിരിക്കുന്നു.തുറസ്സായ പുല്‍മേടുകള്‍ കണ്ടു തുടങ്ങി.അങ്ങ് ദൂരെ വരെ കാണാവുന്നത്ര നേര്‍ രേഖയിലുള്ള ഒരു ഭാഗത്തുകൂടിയാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. വലതു ഭാഗത്തെല്ലാം വലിയ പുല്‍മേടുകള്‍.



ഒരു ഇറക്കം ഇറങ്ങിയതോടെ ഡാം കാണാറായി.അതിന്റെ ജല സംഭരണിയും ദൃശ്യമായി.മനോഹരമായ നീല തടാകം,കാടിന്റെ പശ്ചാത്തലത്തില്‍.ഡാമിന് മുകളിലൂടെ അങ്ങേക്കരയിലെത്തി.സഞ്ചാരികളുമായി വന്ന വാഹനങ്ങള്‍ അവിടെ തിങ്ങി പാര്‍ക്ക് ചെയ്തിരിക്കുന്നു.അതില്‍ വിശ്രമിക്കുന്ന പൈലറ്റ്‌ /ഡ്രൈവര്‍ മാരും!!!കാട്ടിലൂടെ വാഹനം അക്ഷരാര്‍ഥത്തില്‍ ,അവര്‍, പറപ്പിക്കുക തന്നെയാണ്.



ഗവി ഡാം





സഫാരി ജീപ്പുകള്‍ (ഫ്ലയിംഗ് മെഷീന്‍സ് !!!)
  പാതയുടെ ഇടതു ഭാഗത്തായി വനം വകുപ്പിന്റെ ഓഫീസ് ഉണ്ട്.ഒരു പാര്‍ക്ക് ഇവിടെ നന്നായി പരിപാലിക്കപ്പെടുന്നു.അപൂര്‍വങ്ങളായ ചില വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു കയറിയ ചെടികള്‍.വലിയ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഭംഗിയുള്ള പൂന്തോട്ടം.മനോഹരമായ പുല്‍ത്തകിടികള്‍.ഇവയെല്ലാം കണ്ണിനു വിരുന്നു സമ്മാനിക്കുന്നു.തടാകത്തില്‍ ബോട്ടിംഗ്  ഉണ്ട്.തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും ,സുരക്ഷ ക്രമീകരണങ്ങളും എല്ലാം കര്‍ശനമാക്കിയിട്ടുന്ടെങ്ങിലും സഞ്ചാരികള്‍ അതൊന്നും കൂസാതെ തിരക്ക് കൂട്ടി ഓടി നടന്നു ബോട്ടില്‍ കയറുന്നു.പാര്‍ക്കില്‍ പ്രവേശനത്തിന് ടിക്കറ്റ്‌ എടുക്കണം.





വലതു ഭാഗത്തായി ഗ്രീന്‍ മാന്‍ഷന്‍ ഫോറെസ്റ്റ് ലോഡ്ജു.മുന്‍‌കൂര്‍ റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ ഇവിടെ താമസിച്ചു കാഴ്ചകള്‍ കാണാം.ആള്‍ ഒന്നിന്  ഭക്ഷണമടക്കം ഒരു ദിവസത്തേക്ക്  1750 രൂപയാണ് നിരക്ക്.ആന,കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ കാണുവാനുതകുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലോന്നാണിത്.അതി രാവിലെ, തടാകകരയില്‍ കടുവകളെയും,അപൂര്‍വ്വമായി, കാണാന്‍ സാധിക്കുമെന്ന്  വനം  വകുപ്പ്  ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒരു ഫോറെസ്റ്റ് മ്യൂസിയവും ഇവിടെ ഉണ്ട്.


ഗ്രീന്‍ മാന്‍ഷന്‍
 

തടാകം


ബോട്ടിംഗ് നടത്തുന്ന തടാകം

ഇതിനു പുറകില്‍ ആയി ഒരു പുല്മെടുണ്ട്.സാമാന്യം നല്ല കയറ്റം കയറിയാല്‍, അതിന്റെ മുകളില്‍ എത്താം.അവിടെ നിന്നും ശബരിമലയുടെ വിഹഗ വീക്ഷണം ലഭിക്കും.ഒരു നല്ല കായിക അധ്വാനത്തിന് ശേഷം അവിടെ എത്തിയെങ്ങിലും ,തിങ്ങി  നിറഞ്ഞ മഞ്ഞു കാരണം കാഴ്ച വ്യക്തമായില്ല.ഒരാള്‍ പൊക്കത്തില്‍ ഇവിടെ പുല്ലു വളര്‍ന്നു നില്‍ക്കുന്നു.പുലികളെ സാധാരണയായി ഇവിടെ കാണാമെന്നു,മറ്റൊരുഗ്രൂപ്പിന്റെ കൂടെ വന്ന, വനം വാച്ചര്‍ പറഞ്ഞു.വനം വകുപ്പിന്റെ ഗൈഡ് കൂടെ വന്നുള്ള കാഴ്ച  മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂ.സമീപ കാലത്ത് ഈ ഭാഗത്ത്‌ വച്ച് ഒരു വിദേശ ദമ്പതികളെ ആന ആക്രമിച്ച കാര്യം പലരും ഓര്‍ക്കുന്നുണ്ടാവും

.
തിരികെ താഴെ എത്തിയപ്പോഴേക്കും എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു.വാഹനം മുന്നോട്ടു നീങ്ങി ,കുറച്ചു മാറി  ,ഒരു വശത്ത് വാഹനം ഒതുക്കി നിര്‍ത്തി.വിശപ്പ്‌ ആക്രമണം തുടങ്ങിയോ എന്നൊരു സംശയം.സാബു തന്നയച്ച ഭക്ഷണ, പാനീയ പൊതികളിലേക്ക് എല്ലാവരുടെയും കൈകള്‍ നീണ്ടു.കുശാലായ ഭക്ഷണത്തിന് ശേഷം ,വാഹനം മുന്നോട്ടു എടുക്കുമ്പോള്‍ അത് വഴി വന്ന വാച്ചര്‍ ആണ്,കുറച്ചു താഴെയുള്ള ശ്രീ ലങ്കന്‍ തമിള്‍ വംശജരുടെ കൊളനിയെപ്പറ്റി പറഞ്ഞത്.വര്‍ഷങ്ങള്‍ക്കു മുമ്പ് താമസിപ്പിച്ച തമിള്‍ അഭയാര്‍ഥികള്‍ ആണവര്‍.സമയക്കുറവു മൂലം അതിനകത്തേക്ക് കയറിയില്ല.






മുകളില്‍ കാണുന്ന റോഡ്‌പിന്നെയുംനീളുന്നു.കൊച്ചു പമ്പ ,ആനത്തോട്,കക്കി വഴി മൂഴിയാറില്‍ എത്തുന്ന റോഡ്‌ ആണ് അത്.മൂഴിയാറില്‍ നിന്നും സീത തോട് വഴി പത്തനംതിട്ടയില്‍ എത്താം.ഇടയ്ക്കു,കൊച്ചു പംബക്കടുത്തു വച്ച് വലത്തോട്ടു തിരിഞ്ഞു പോയാല്‍ പ്രസിദ്ധമായ പൊന്നമ്പല മേട്ടില്‍ എത്താം.അവിടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.സമയവും അതിക്രമിച്ചിരിക്കുന്നു.തിരികെ പോകുന്നതിനുള്ള സമയമായിരിക്കുന്നു.സൂര്യന്‍ മറഞ്ഞു തുടങ്ങി.സന്ധ്യക്ക്‌ മുന്‍പേ, തിരികെ പോകണമെന്നുള്ള വനം ഉദ്യോഗസ്ഥരുടെ നിഷ്ക്കര്‍ഷയും.പിന്‍ സീറ്റിലോട്ടു ചാഞ്ഞു.ചെറിയ ഒരു മയക്കം.അത് കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ ,വാഹനം വള്ളക്കടവും ,കഴിഞ്ഞു വണ്ടിപ്പെരിയാര്‍ ലക്ഷ്യമാക്കി കുതിക്കുന്നു.അവിടെ പെരിയാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിഞ്ഞു,കെ കെ റോഡിലൂടെ കുട്ടിക്കാനം,കാഞ്ഞിരപ്പിള്ളി ,തൊടുപുഴ വഴി മടക്കം.അടുത്ത യാത്രക്കുള്ള സ്വപ്നങ്ങളുമായി.............

27 comments:

ചാണക്യന്‍ said...

വണ്ടിപ്പെരിയാർ-ഗവി യാത്ര ആസ്വദിച്ചു....
ചിത്രങ്ങൾ നന്നായിട്ടുണ്ട്.....

സ്വപ്നയാത്രകൾ തുടരൂ...

പുതുവത്സരാശംസകൾ...

സജി said...

എന്റെ നാടായിട്ടെന്താ ഗുണം!, ഇതുവരെ അവിടെപ്പോകാന്‍ കഴിഞ്ഞിട്ടില്ല!
നല്ല ചിത്രങ്ങളും, നല്ല വിവരണവും

രാജേഷ്‌ ചിത്തിര said...

in few areas, fotography is prohibited...take care...

narration and fotos are good...

krishnakumar513 said...

വീണ്ടും ഒരു പോസ്റ്റ്....സഹകരിക്കുമല്ലൊ?
ചാണക്യന്‍ :നന്ദി...പുതുവത്സരാശംസകള്‍
സജി :നന്ദി.. തൊടുപുഴയാണോ?......ആശംസക‍ള്‍

krishnakumar513 said...

മഷിത്തണ്ട് :നന്ദി,പുതുവത്സരാശംസകള്‍

മണിഷാരത്ത്‌ said...

കൃഷ്ണകുമാര്‍......
ഇടുക്കി മനോഹരമാണ്‌.ദിവസങ്ങളോളം കറങ്ങിയാലേ ആ വൈവിദ്ധ്യം നമുക്ക്‌ മനസ്സിലാകൂ..ഈ വിവരണം ചേതോഹരം.വര്‍ഷങ്ങളായി ഇടുക്കിയില്‍ ചെലവഴിക്കുന്നു..എന്നാലും കൊതിതീര്‍ന്നില്ല.ബൂലോകത്തിലേക്ക്‌ സ്വാഗതം

Typist | എഴുത്തുകാരി said...

നന്നായി യാത്രാവിവരണം, പടങ്ങളും. ധാരാളം യാത്ര ചെയ്യുന്ന ആളാണല്ലേ. എനിക്കും ഇഷ്ടമാണ് യാത്രകള്‍. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അത്രയൊന്നും സാധിക്കാറില്ല.

വീകെ said...

യാത്രാ വിവരണം കൊള്ളാം..
ഇങ്ങനെയൊരു യാത്ര....ങ്ഹൂം.....!!!

ആശംസകൾ..

നാട്ടുകാരന്‍ said...

എന്റേയും നാടാണെന്നു പറഞ്ഞിട്ടെന്തു കാര്യം?
“മുറ്റത്തെ മുല്ലക്ക് മണമില്ലായെന്നു“ പറയുന്നത് വെറുതെയല്ല ! ഇതുവരെയൊന്നു പോകാന്‍ പറ്റിയില്ല....

അഭിനന്ദനങ്ങള്‍.....കൂടുതല്‍ എഴുതുക....

Laiju Lazar ലൈജു ലാസര്‍ said...

Good travellouge

നിരക്ഷരൻ said...

ഗവിയെപ്പറ്റിയുള്ള വിശദമായ ലേഖനത്തിന് നന്ദി. ഇന്നുകൂടെ കാണിക്കുകയുണ്ടായി ടീവിയില്‍ . ഒരിക്കല്‍ പോകണം. പോകാം പോകാം എന്ന് പറഞ്ഞ് നടക്കുന്ന സജിയും നാട്ടുകാരനേയുമൊക്കെ കൂട്ടുപിടിച്ച് തന്നെ പോകുന്നതായിരിക്കും :)

krishnakumar513 said...

മണിഷാരത്ത്:നന്ദി,ഊരമനഇവിടെഅടുത്താണു
എഴുത്തുകാരി :നന്ദി ചേച്ചി,നെല്ലായി വഴി ഒറ്റപ്പാലം മിക്കവാറും പോകാറുണ്ട്.
വീ കെ:പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി ഉണ്ട്, കേട്ടോ
നാട്ടുകാരന്‍:കമന്റു നല്‍കിയതില്‍ വളരെ സന്തോഷം
Laiju Lazar:നന്ദി
നിരക്ഷരന്‍:വായിക്കുന്നതില്‍, വളരെ സന്തോഷം.എറണാകുളത്ത് കാണാം

siva // ശിവ said...

എത്ര മനോഹരമായ യാത്ര!

ഹരീഷ് തൊടുപുഴ said...

ഗവിയില്‍ നിന്നും പത്തനംതിട്ടയ്ക്കുള്ള റോഡു വഴിയുള്ള സഹസികയാത്രയാണു രസകരം..
ഏകദേശം 70-80 കിലോമീറ്റെറോളം വനമാണു..
ഞങ്ങള്‍ (നാട്ടുകാരന്‍,സജി അച്ചായന്‍, നീരു,അനില്‍ജി,ജോ) കുറച്ചുപേര്‍ ഒരിക്കലൊനു പ്ലാനിട്ടതാണു ഗവിസന്ദര്‍ശനത്തിനു. പക്ഷേ ഇതുവരെ ഒരു തീരുമാനവും നടപ്പിലായില്ല..
ഗവി എന്നെ വല്ലാണ്ടു കൊതിപ്പിക്കുന്നുണ്ട്..
ഇനി അവരു വന്നില്ലെങ്കിലും ഞാന്‍ തന്നെ പോയാലോ എന്നാ ആലോചിക്കുന്നെ..

നന്ദി ഈ പോസ്റ്റിനു..

നിരക്ഷരൻ said...

അന്ന് നിന്റെ അന്ത്യമാണ് ഹരീഷേ. പറഞ്ഞില്ലാന്ന് വേണ്ട.

ചാണക്യന്‍ said...

@നീരു,

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.......
ഹരീഷ് സ്റ്റാന്റ് വിട്ടെന്നാ തോന്നണെ...:):):)

നാട്ടുകാരന്‍ said...

ഹരീഷേ....
അക്ഷരാഭ്യാസമില്ലാത്തവരുടെ ഭീഷണികള്‍ക്കൊന്നും കീഴടങ്ങരുത് :)

എന്നെ ഒഴിവാക്കണ്ട... എപ്പോള്‍ വേണമെങ്കിലുംഞാന്‍ റെഡി :)

Unknown said...

ഗവി യാത്ര നന്നായി ആസ്വദിച്ചു... മാർച്ചിൽ ഞാനും ഗവി ട്രിപ്‌ പ്ലാൻ ചെയ്തിട്ടുണ്ട്‌...

നിരക്ഷരൻ said...

നാട്ടുകാരാ - വേണ്ടാ വേണ്ടാ. ഒരു കൊട്ടേഷന്‍ കൊടുക്കുമ്പോള്‍ വേറൊരു കൊട്ടേഷന്‍ ഫ്രീ ആണെന്ന് അറിയാമല്ലോ ? :) :)

ഹരീഷ് തൊടുപുഴ said...

മനോജേട്ടാ..
ചാണൂസ്..
നാട്ടു..

നമുക്കൊരുമിച്ചു തന്നെ പോകാം..
പക്ഷേ, ഇനി അതിനൊരു ഭംഗം വരാൻ പാടില്ല..
മനോജേട്ടാ; അടുത്ത ലീവ് എന്നാണെന്നു പറയൂ..
നമുക്കു പ്ലാൻ ചെയ്യാം..
പോയേ പറ്റൂ..
ഇല്ലെങ്കിൽ ഞാൻ തന്നെ പോകും..
ഉറപ്പ്..

നിരക്ഷരൻ said...

ഹരീഷേ - ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 20 വരെ ഞാന്‍ നാട്ടിലുണ്ടാകും. അതിനുള്ളില്‍ നമുക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ മാത്രം ഒറ്റയ്ക്ക് പോകുന്ന കാര്യം ആലോചിച്ചാല്‍ മതി. ഗവിയിലെ പുലികള്‍ തൊടുപുഴയില്‍ ഇറങ്ങിയപോലെയുള്ള ആപ്പ ഊപ്പ പുലിയൊന്നുമല്ല കേട്ടോ. ചുമ്മാ ഒറ്റയ്ക്ക് പോയി കുഴപ്പത്തില്‍ ചാടണ്ട :)

ഹരീഷ് തൊടുപുഴ said...

അതിനല്ലേ..
“പുലി പിടിക്കാൻ നാട്ടുകാരനുള്ളേ..!!“

ഹിഹിഹി

നാട്ടുകാരന്‍ said...

പുലിയേപ്പിടിച്ചാല്‍ വായില്‍ കമ്പ് തിരുകി കൊല്ലണം എന്നതും നാട്ടുകാരുടെ വീക്ക്നെസ്സ് ആണെന്നോര്‍മ്മ വേണം :)

krishnakumar513 said...

നന്ദി: ഹരീഷ്,ശിവ,ജിമ്മി...അഭിപ്രായങ്ങള്‍ നല്‍കിയതിനു.............
നിരക്ഷരന്‍,ഹരീഷ്,നാട്ടുകാരന്‍,ചാണക്യന്‍...രസകരമായ ചര്‍ച്ചകള്‍ക്കും നന്ദി........വീണ്ടും കാണാം

K.B.Reghunathan Nair said...

kuttanadinta sundra kaazchakal nannayi naaril kanunna feeling kittununde puthiyia kazchakal yineum vivarikuamallo

k. b. reghunathan nair

binu P said...

A good review. I also want to visit this beautiful place. I have a doubt.How did u get the permission from the forest officer to enter into gavi? in which number did u contact ? is it necessary to get the permission early ?

Mohanam said...

കാണാന്‍ വൈകി,

ഗവിയുടെ ഭംഗി ശരിക്കും ആസ്വദിക്കണമെങ്കില്‍ അതിരാവിലെ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടണം വൈകുന്നേരമാകുമോളേക്കും കുമളിയില്‍ എത്തുന്ന വിധത്തില്‍, ഈ വഴിയില്‍ കൂടി ഇരുചക്രവാഹനങള്‍ അനുവദിക്കില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു, രാവിലെ 6 മണിക്ക് പത്തനംതിട്ടയില്‍ നിന്നും കുമളിക്ക് പുറപ്പെടുന്ന നമ്മുടെ സ്വന്തം ആനവണ്ടിയുണ്ട് .